വാഗ്വാദം വിഷയം: അപാരതയുടെ അന്തരാളങ്ങളിൽ അനായാസം ഊർന്നിറങ്ങുന്ന ഊഷ്മളഭാവങ്ങളുടെ ഊഷരമൂർച്ഛിത വികാരവിക്ഷോപങ്ങൾ....

5:10 PM



ചില വാഗ്വാദങ്ങൾ ഇങ്ങനെയാണ് അപാരതയുടെ അന്തരാളങ്ങളിൽ അനായാസം ഊർന്നിറങ്ങുന്ന ഊഷ്മളഭാവങ്ങളുടെ ഉത്തുംഗഭൂമിയിൽ ഉന്മത്തനാക്കി നിങ്ങളെ നിലംതൊടാതെ നൃത്തം ചെയ്യിപ്പിക്കും...

കാണുക ആവശ്യമെങ്കിൽ ജീവപരിക്രമണത്തിൻ്റെ ആക്രാന്ത വിക്രാന്തമുഖങ്ങളിൽ ക്രോഡീകരിക്കുക...

പ്രസ്തുത വാഗ്വാദത്തിന്റെ വിവരണാതീതമായ വിചാരധാരകൾ നിങ്ങളുടെ കണ്ഠനിഷ്കാസിതമായി അച്ചം പുച്ഛം വാരി വിതറി ചടുലപാതാള താണ്ഡവമാടാൻ നിങ്ങളെ ഊഷരമൂർച്ഛിത വികാരവിക്ഷോപങ്ങളോടെ സ്വാഗതം ചെയ്യുന്നു.

സംവാദകർ ഞാനും പ്രബിയും

വിഷയം : അപാരതയുടെ അന്തരാളങ്ങളിൽ അനായാസം ഊർന്നിറങ്ങുന്ന ഊഷ്മളഭാവങ്ങളുടെ ഊഷരമൂർച്ഛിത വികാരവിക്ഷോപങ്ങൾ....

ഞാൻ :
ഗിരിശ്രിംഖങ്ങളിൽ ഇരപിടിക്കാൻ പോയിരിക്കുന്ന അരയൻ വരയാടുകളുമായി വിരസനായി വരുമ്പോഴേക്കും കാര്യപരിപാടികൾ തുടരുകയായി. അരമിനിട്ടിൽ അരമുഴം നീളത്തിൽ അരഞ്ഞാണത്തിന്റെ വലിപ്പമുള്ള അരിച്ചാക്കുകളിൽ അരമുറുക്കിക്കെട്ടി ആരോ പാടുന്ന ആരോ ആരാരോ എന്ന അവരോഹണഗാനം അരോചകമായി അനവസരത്തിൽ കേൾക്കാവുന്നതാണ്. എങ്കിലും മഴ പെയ്യുന്ന പുഴയിലൂടെ തൊഴുകൈയുമായി കേഴുന്ന പാഴ്വസ്തുക്കളെ പഴഞ്ചൻ പഴന്തുണിയിൽ വാരിക്കൂട്ടി പുഴക്കരയിലെ പൂഴിമണ്ണിൽ കുഴിച്ചുമൂടി പുഴയിലേക്ക് എടുത്തുചാടി ആഴത്തിൽ ഊളിയിട്ട് പഴയകാലത്തിലേക്ക് അതിരാത്രങ്ങളുടെ അനന്ത സാധ്യതകളെ ബ്രഹ്മാണ്ഡ കുന്ത്രാണ്ടങ്ങളിൽ കൂട്ടിക്കെട്ടി കാലത്തിന്റെ കരാളഹസ്തങ്ങളിലൂടെ നമുക്ക് പതിയെപ്പതിയെ അരിച്ചിറങ്ങുന്ന നെടുവീർപ്പിന്റെ കണങ്ങൾ പോലെ ചായയും പരിപ്പുവടയും തട്ടാൻ പോവാം....

പ്രബി :
കാലത്തിന്റെ കൈവരികളിൽ കണ്ണുംനട്ടിരിക്കുന്ന കാകന്മാരെ കഴുത്തൊപ്പം കുഴിയിൽ കുനിഞ്ഞിരുന്നു കൊതിവിടുമ്പോൾ, കണ്ണുകളെ കവരുന്ന കാഴ്ചകൾ കുന്നിൻചെരിവുകളിൽ കാർമേഘമായി കനക്കുന്നത് കണ്ടു കണ്മിഴിക്കാനെ കഴിവില്ലാത്ത കാപാലികന്മാർക്ക് കഴിയൂ.
ഉച്ഛാടനത്തിന്റെ അനന്തസാദ്ധ്യതകളിൽ ഊർധിതമായ അവസ്ഥാന്തരങ്ങളെ ഉന്മേഷപ്രധായകങ്ങളാകുന്ന ഊഷരഭൂമിയിൽ ഉണർത്തിയെടുക്കുന്ന ഉലുവാക്കറിയിലാണ് എന്റെ ശ്രദ്ധ.

ഞാൻ :
വീണ്ടും കാലത്തിന്റെ ഉന്മാദ പ്രഭാവത്തിൽ അതിവിശാലതയുടെ അതിശൂന്യതയിലൂടെ ദൂരെ നിന്നും ഒളികണ്ണിട്ട് നോക്കി മ്ലേഛീകൃത്യമായ സ്വാമേദസ്സ് കണ്ട് അന്ധാളിച്ച മനസുമായി നിൽക്കുന്ന പൂരപ്പൊട്ടൻറെ തലയിലോരോലപ്പടക്കം പൊട്ടിച്ച് ടപ്പേ ടപ്പേ ന്ന് പൊട്ടിച്ചിരിച്ചു നിൽക്കുന്ന ഉച്ചക്കിറുക്കന്റെ കിറിക്കിട്ടു കുത്തി കുന്തമുനയുടെ കാന്തതീഷ്ണമായ പ്രഭാവലയത്തിൽ നിന്നും ഒരു ചിരിയിലൂടെ നമുക്ക് പ്രകാശത്തിന്റെ ഭാവഭേതങ്ങളെ ഉചീകൃതമായ വാചാലതയിലേക്ക് ചവിട്ടിത്തള്ളി വിടാം...

പ്രബി :
ചിതയിലേക്ക് ചലിക്കുന്നതിനുമുൻപായി ചതിയിൽപ്പെടാതെ, ചൂഷണംചെയ്യപ്പെടാതെ ചിന്തിക്കൂ, ചരിത്രത്തിന്റെ ചുവന്നതാളുകളിൽ ചളിമാത്രമായി ചവച്ചുതുപ്പണമോ?

ഞാൻ :
തുപ്പലിൽ ഉപ്പുണ്ടോ ഉപ്പുപരലുണ്ടോ എന്ന് ഉണ്ടംപൊരി തിന്നു നോക്കി മനസിലാക്കി മനസിലായതിനെ അസാധ്യമേഖലകളിൽ അനായാസം തിരുകിക്കയറ്റി കയറ്റിറക്കങ്ങളെ സമീകൃതമാക്കി ആഹരിക്കുകിൽ സമീകൃതാഹാരം സമാപ്തം.

പ്രബി :
ഉച്ചക്കിറുക്കിന് ഉന്മത്തനായി ഉന്മേഷമേതുമില്ലാതെ ഊഷ്മാവ് കുറഞ്ഞ ഊഷരമായ ഭൂമിയിൽ ഉറക്കച്ചടവോടെ ഉച്ചക്കുറക്കമുണർന്നു ഉപ്പും മുളകും കണ്ടു കൊണ്ടു ഉലുവാക്കറിയും ഉരുളക്കിഴങ്ങ് ഉലർത്തിയതും ഉരുട്ടിവിഴുങ്ങി ഊർദ്ധശ്വാസം വിട്ട് ഉന്നംനോക്കാതെ ഉയരത്തിലുള്ള ഉന്നമരത്തിലെ ഉപ്പനെ ഉരുളങ്കല്ലുകൊണ്ടു ഉന്നംവെച്ചു ഉരുട്ടിയെറിയുന്ന ഉടുക്കാകുണ്ടന്മാർ ഉന്നമനത്തിനായി ഉപ്പിട്ടസോഡാ കുടിച്ചു ഉന്മാദിയാകണം

ഞാൻ :
സ്വീകരണമുറിയിൽ സ്വീകർത്താവിനെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന കുട്ടിക്ക് സ്വീകാര്യമല്ലാത്ത സ്വന്തം സ്വഭാവത്തെ ഉന്നതമായ ചിന്താഗതിയുടെ ചരിത്രത്തിന്റെ താളുകളിൽ കിഴകെട്ടി തൂക്കിയിട്ട് തൊട്ടിലാട്ടി ആട്ടത്തിന്റെ ആവരണങ്ങളെ അനായാസം ആത്മാവിന്റെ ഉദ്ധരണികളിൽ സംജാതമാവുന്ന സ്വരതാളങ്ങളിൽ സംയോജിപ്പിച്ച് സ്വയംതൊഴിലിൽ ഏർപ്പെടുന്ന ഒരു തൊഴിലാളി മാത്രം ഞാൻ...എങ്കിലും ഉന്മാദത്തിൻറെ ഭീകരഭാവങ്ങളെ പ്ലിങ്ങസായ രസായനം കുടിപ്പിച്ച് ചക്കപ്പുഴുക്കും ഉപ്പേരിയും കൂട്ടിക്കുഴച്ച് നാലുനേരം ഉരുട്ടി ഉണക്കി ഉപ്പിലിട്ട അടമാങ്ങപോലെ അടക്കക്കുരുവിക്ക് കൊത്തിപ്പെറുക്കാൻ കൊതി കാട്ടി കൂട്ടിലേക്ക് കല്ലെറിഞ്ഞു കുടുക്ക പൊട്ടിയ കുട്ടിയെപ്പോലെ വാവിട്ടുകരഞ്ഞു ക്രീ ക്രീ മാക്രി രാഗത്തിൽ പാട്ടും പാടി സ്കൂൾ കെട്ടിടത്തിന്റെ പുറകിൽ ഒളിച്ചുകളിച്ചിരുന്ന ബാല്യകാല സ്മരണകളുടെ അമരത്തിൽ മുരളിച്ചേട്ടന്റെ ചിന്താഭാരം റോഡിൽ വീണു ചിന്നിച്ചിതറുന്ന ദയനീയ കാഴ്ച്ച....

പ്രബി :
മുതലാളിത്ത മുന്നേറ്റം മൂക്കിന്റെ മുന്നിൽ മുടിയഴിച്ചാടുന്ന നിമിഷങ്ങൾ മുന്നിട്ടതിനാൽ മുന്നേറ്റങ്ങൾ മാർത്താണ്ഡൻ മാഞ്ഞതിനുശേഷം മതിയെന്നാണീ മാനവന് മൊഴിയാനുള്ളത്

ഞാൻ :
മാനവീയതയുടെ മുന്നേറ്റങ്ങളിലും ആര്ഭാടത്തിന്റെ ഭാവഭേദങ്ങളെ ഭൂതകാലത്തിന്റെ ഭരണിയിൽ ഭദ്രമായി സൂക്ഷിക്കുന്ന ഭീരുക്കളുടെ പ്രഭാവകാലം കൂടിയാണ് ഭൂഗുരുത്വപ്രകാരമുള്ള ഭരണപരിഷ്കാരം

പ്രബി :
പോക്ക് ചെയ്തു വിളിച്ചാൽ പച്ചനിറമുള്ള പുൽപരവതാനിയിൽ പച്ചപരിഷ്കാരികൾ പൂമുഖത്തേത് പറന്നിറങ്ങുന്നതാണ്

ഞാൻ :
പൂമുഖം പോലെ പൂർണ്ണമായ മറ്റൊരു മുഖവുമില്ലെന്നതാണ് സുമുഖനായ എന്നെ സുഖിപ്പിക്കുന്ന മറ്റൊരു മഹാപ്രഹേളിക. എന്നുപറഞ്ഞു ഞാനീ ഭാഗം ക്ലോസ് ചെയ്യുന്നു.

ഇതി വാഗ്വാദം സമാപ്തം...

വാഗ്വാദം | നേരമ്പോക്ക് | ചളിചരിതം

Image Credit: Wikipedia


You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook